
https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
വർദ്ധിച്ചുവരുന്ന കോവിഡ്-19 കേസുകൾ കാരണം കാനഡയിലേക്കുള്ള യാത്ര ഒഴിവാക്കാൻ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിർദ്ദേശിച്ചു. സിഡിസി യാത്രാ ശുപാർശ കാനഡയ്‌ക്കായി “ലെവൽ ഫോർ: വെരി ഹൈ” ആയി ഉയർത്തിയിരുന്നു, ഇതിനെത്തുടർന്നാണ് അമേരിക്കക്കാരോട് കാനഡയിലേക്കുള്ള യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ അമേരിക്കയിലെ കോവിഡ്-19 കേസുകൾ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തിങ്കളാഴ്ച്ച എത്തിയിരുന്നു. 132,646 കേസുകളാണ് തിങ്കളാഴ്ച്ച റിപ്പോർട്ട് ചെയ്തത്.
സിഡിസി നിലവിൽ ലോകമെമ്പാടുമുള്ള 80 ലക്ഷ്യസ്ഥാനങ്ങളെ ലെവൽ നാലിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡം, ഇറ്റലി, ഫ്രാൻസ് എന്നിവ മറ്റ് ലെവൽ നാല് രാജ്യങ്ങളിൽ ഉൾപ്പെടുന്നു, യൂറോപ്പിലെയും ആഫ്രിക്കയിലെയും മറ്റ് പല രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അർമേനിയ, ബെലാറസ്, ലെസോത്തോ, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള യാത്രാ ശുപാർശകൾ സിഡിസി തിങ്കളാഴ്ച ലെവൽ നാലിൽ നിന്ന് “ലെവൽ 3: ഹൈ” ആയി താഴ്ത്തി. ലെവൽ 3 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് എല്ലാ അമേരിക്കക്കാരും പൂർണ്ണമായും വാക്സിനേഷൻ എടുത്തിരിക്കണം എന്ന് സിഡിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നവംബറിൽ അമേരിക്ക കാനഡയുമായും മെക്സിക്കോയുമായും ഉള്ള അതിർത്തികളിൽ പൂർണ്ണമായും വാക്സിനേഷൻ എടുത്ത വിദേശ പൗരന്മാർക്ക് നിയന്ത്രണങ്ങൾ നീക്കി തുറന്നിരുന്നു. അമേരിക്കക്കാരുടെ ഏറ്റവും മികച്ച വിദേശ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് കാനഡ. എന്നാൽ അനിവാര്യമല്ലാത്ത യാത്രകൾക്കായി രാജ്യം വിട്ടുപോകരുതെന്ന് കഴിഞ്ഞ മാസം കാനേഡിയൻ ഫെഡറൽ സർക്കാർ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു.

More Stories
അമേരിക്കൻ സുപ്രീം കോടതി ട്രംപ് ചുമത്തിയ അടിയന്തര ടാരിഫുകൾ റദ്ദാക്കി
ഇന്ത്യക്കാർക്ക് തിരിച്ചടി: എച്ച്1ബി വിസ ഫീസ് ലക്ഷങ്ങൾ , യുഎസിൽ ജോലി സ്വപ്നം ഇനി വിദൂരം
പൗരത്വം ലഭിക്കാൻ ഇനി അമേരിക്കയിൽ ജനിച്ചാൽ മാത്രം പോരേ ?