അലാസ്കയുടെ തെക്കൻ തീരത്ത് ഉണ്ടായ ശക്തമായ ഭൂകമ്പം പ്രദേശവാസികളെ ഭയപ്പെടുത്തുകയും സുനാമി മുന്നറിയിപ്പുകൾക്ക് കാരണമാവുകയും ചെയ്തു. ഭൂകമ്പം 8.2 തീവ്രത രേഖപ്പെടുത്തിയതായും അലാസ്കയിലെ പെറിവില്ലെക്ക് തെക്ക് കിഴക്ക് 91 കിലോമീറ്റർ ദൂരെയാണ് ഭൂചലനമുണ്ടായതെന്നും യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. യുഎസ്ജിഎസിന്റെ കണക്കനുസരിച്ച് ഇത് സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്ന് 46 കിലോമീറ്റർ താഴെയാണ്.
യുഎസിലെയും കാനഡയിലെയും റെക്കോർഡുചെയ്ത ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂചലനമാണിത്, യുഎസ്ജിഎസ് ഡാറ്റ പ്രകാരം 1965 ന് ശേഷമുള്ള ഏറ്റവും വലിയ ഭൂകമ്പമാണിത്. നിവാസികൾക്ക് ചെറിയ നാശനഷ്ടങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
ബ്രിട്ടീഷ് കൊളംബിയയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അർദ്ധരാത്രിയി വലിയ ഭയത്തോടെയാണ് നോക്കികണ്ടത്. പുലർച്ചെ രണ്ടരയ്ക്ക് ശേഷം പ്രവിശ്യയ്ക്ക് യാതൊരു ഭീഷണിയുമില്ലെന്നും സുനാമിക്ക് സാധ്യത ഇല്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
ബി സി യിലെ തെക്കുള്ള കിറ്റിമാറ്റ് വില്ലേജിൽ നിന്ന് ഏകദേശം 800 പേരെ മുൻകരുതലായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ