ക്യൂബെക്കിന്റെ വാക്സിനേഷൻ പാസ്‌പോർട്ടിനെതിരെ ആയിരക്കണക്കിനാളുകൾ ശനിയാഴ്ച മോൺട്രിയൽ നഗരത്തിൽ തടിച്ചുകൂടി പ്രധിഷേധം നടത്തി.
വർദ്ധിച്ചുവരുന്ന കോവിഡ് -19 സാഹചര്യങ്ങളെയും, നാലാമത്തെ തരംഗത്തെയും പ്രതിരോധിക്കുന്നതിനായി സെപ്റ്റംബർ 1 മുതൽ വാക്സിനേഷൻ പാസ്‌പോർട്ട് സംവിധാനം നടപ്പാക്കുമെന്ന് ക്യൂബെക്ക് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡുബെ ഈ ആഴ്ച ആദ്യം സ്ഥിരീകരിച്ചു. ഇതിനെതിരെയാണ് പ്രധിഷേധപ്രകടനങ്ങൾ നടത്തിയത്.
വാക്സിനേഷൻ പാസ്‌പോർട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, എന്നാൽ പൂർണമായി വാക്സിനേഷൻ ലഭിച്ചവർക്ക് ഉത്സവങ്ങൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ശാരീരിക പരിശീലന സൗകര്യങ്ങൾ എന്നിവയിലേക്ക് പ്രവേശനം അനുവദിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കികൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകളുണ്ട്.
ചില ഓൺലൈൻ ഫേസ്ബുക് ഗ്രൂപ്പുകളാണ് ശനിയാഴ്ചത്തെ പ്രതിഷേധത്തിന് പിന്നിലുള്ളതെന്ന് വിവിധ ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ