
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബത്തിന്റേത് ഉൾപ്പടെ എട്ട് പേരുടെ മൃതദേഹങ്ങൾ കാനഡ-യുഎസ് അതിർത്തിക്കടുത്തുള്ള ചതുപ്പിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സെന്റ് ലോറൻസ് നദിയിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

അക്‌വെസാസ്‌നെ മൊഹാക്ക് കമ്മ്യൂണിറ്റിയിൽ നിന്ന് കാണാതായ ഒരാളുടെ മറിഞ്ഞ ബോട്ടിന് സമീപമാണ് അവരുടെ മൃതദേഹം വ്യാഴാഴ്ച വൈകി കണ്ടെത്തിയതെന്ന് പ്രാദേശിക ഡെപ്യൂട്ടി പോലീസ് മേധാവി ലീ-ആൻ ഒബ്രിയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ട് കുടുംബങ്ങളിൽ നിന്നുളള എട്ട് പേരുടെ മൃതദേഹമാണ് കെണ്ടത്തിയത്. ഇതിൽ ഒരു കുടുംബം റൊമേനിയൻ വംശജരാണ്. മറ്റുളളവർ ഇന്ത്യയിൽ നിന്നുളളവരാണെന്നാണ് സംശയം.
ആറ് മുതിർന്നവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ പ്രായം മൂന്ന് വയസിൽ താഴെ മാത്രമാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് വ്യോമസേന നടത്തിയ തിരച്ചിലിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടത്തിനും ടോക്സിക്കോളജി പരിശോധനാ ഫലത്തിനും കാത്തിരിക്കുകയാണ് അധികൃതർ.

More Stories
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു
തിരക്കേറിയ വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുമാണ് പ്രധാന കാരണം.