ഒട്ടാവ: കാനഡയിൽ ഉഷ്ണതരംഗത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 750 ത്തിലധികം പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ ഒരാഴ്ച്ചയ്ക്കിടെയുള്ള മരണ നിരക്കാണിത്. ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
വായുസഞ്ചാരം കുറഞ്ഞ വീടുകളിൽ തനിയെ താമസിക്കുന്ന വയോധികരാണു മരിച്ചവരിലേറെയും. കാനഡയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ലിറ്റനിൽ (49.6) നിന്ന് കഴിഞ്ഞയാഴ്ച തന്നെ താമസക്കാരിലേറെയും ഒഴിഞ്ഞുപോയി. യുഎസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയും കൊടുംചൂടിന്റെ പിടിയിലാണ്.
വായുസഞ്ചാരം കുറഞ്ഞ വീടുകളിൽ തനിയെ താമസിക്കുന്ന വയോധികരാണു മരിച്ചവരിലേറെയും. കാനഡയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ലിറ്റനിൽ (49.6) നിന്ന് കഴിഞ്ഞയാഴ്ച തന്നെ താമസക്കാരിലേറെയും ഒഴിഞ്ഞുപോയി. യുഎസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയും കൊടുംചൂടിന്റെ പിടിയിലാണ്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ