
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്റർ ലഖ്ബീർ സിംഗ് സന്ധുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രഖ്യാപിച്ചു. ലഖ്ബീർ സിംഗ് സന്ധു എന്ന ‘ലാൻഡ’യെ പിടികൂടാൻ സഹായിക്കുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്, വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

2022ൽ മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കാനഡയിലെ ആൽബർട്ടയിലെ എഡ്മണ്ടണിൽ താമസിക്കുന്ന ലഖ്ബീർ സിംഗ് സന്ധുവിനെ പിടികൂടുന്നതിനാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സന്ധു ഇപ്പോൾ ഒളിവിലാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടിത ക്രിമിനൽ സംഘങ്ങളുടെ നേതാക്കളുമായും അംഗങ്ങളുമായും ചേർന്ന് ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും അക്രമാസക്തമായ ക്രിമിനൽ പ്രവൃത്തികളും നടത്തുന്നതിന് വിദേശത്ത് കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളും തീവ്രവാദ ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് 2022-ൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.

More Stories
ഫിഫ ലോക കപ്പ് 2026: ഇന്ത്യൻ അപേക്ഷകരിൽ 71% പേർക്ക് കാനഡ വിസ നിഷേധിച്ചു
അപൂർവ കാലാവസ്ഥാ പ്രതിഭാസം: ആൽബർട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി നിയമങ്ങൾ കർശനമാക്കി കാനഡ