
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ബാങ്ക് ഓഫ് കാനഡ ഈ ആഴ്ച പലിശ നിരക്ക് കാൽ ശതമാനം ഉയർത്തുമെന്ന് റിപ്പോർട്ടുകൾ. ബാങ്ക് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചാൽ അത് തുടർച്ചയായ എട്ടാം തവണയായിരിക്കും നിലവിൽ വരുന്നത്, ഇത് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും കൂടുതൽ ചെലവേറിയതാക്കും.
പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ എട്ട് ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസം 6.3 ശതമാനമായി കുറഞ്ഞിരുന്നു. പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നതിനാൽ ഫെബ്രുവരി മുതൽ ഭവന വിപണി ഉൾപ്പെടെ തകർച്ച നേരിട്ടിരുന്നു. ഭൂരിപക്ഷം ഉപഭോക്താക്കളും ബിസിനസ്സുകളും ഈ വർഷം സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു.
കാനഡയുടെ ജിഡിപിയെക്കുറിച്ചുള്ള സമീപകാല ഡാറ്റാ പോയിന്റുകളും അടുത്തിടെയുള്ള വിവിധ കമ്പനികളുടെ കൂട്ട പിരിച്ചുവിടലുകളുടെ കുതിച്ചുചാട്ടവും മാന്ദ്യത്തിലേക്ക് പോകുന്നു എന്ന സൂചനയാണ് നൽകുന്നത്.

നിരക്ക് വർദ്ധനയുടെ പൂർണ്ണമായ ആഘാതം എന്തായാലും അനുഭവപ്പെടുന്നതിന് ആറ് മാസം മുതൽ ഒന്നര വർഷം വരെ എടുക്കും. പലിശ നിരക്ക് എത്രത്തോളം ഉയർത്തണം എന്നതിൽ നിന്ന് പലിശ നിരക്ക് ഉയർത്തണമോ എന്നതിലേക്ക് ഞങ്ങൾ നീങ്ങുകയാണ് ബാങ്ക് ഓഫ് കാനഡയുടെ ഡെപ്യൂട്ടി ഗവർണർ ഷാരോൺ കോസിക്കി കഴിഞ്ഞ മാസം മോൺട്രിയൽ ബിസിനസ്സ് സംരഭകരോട് പറഞ്ഞിരുന്നു.
More Stories
കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല
ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 2.75% ആയി നിലനിർത്തുന്നു
കാനഡയിൽ വേനൽ കടുക്കുന്നു