
https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
സാൻ ഫ്രാൻസിസ്കോയിലെ പ്രശസ്തമായ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിൽ നിന്ന് ചാടി ഇന്തോ-അമേരിക്കൻ വംശജനായ 16കാരൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയാണ് സംഭവം. ആത്മഹത്യ ചെയ്ത കുട്ടിയുടെ സൈക്കിളും ഫോണും ബാഗും പാലത്തിൽ നിന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ പേര് വിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല.
കുട്ടി പാലത്തിൽ നിന്ന് ചാടുന്നത് കണ്ട ദൃക്‌സാക്ഷികൾ തീരസംരക്ഷണ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോസ്റ്റൽ ഗാർഡ് രണ്ടു മണിക്കൂർ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എല്ലാ വർഷവും നിരവധി ആത്മഹത്യകൾ നടക്കുന്ന ഒരു സ്ഥലമാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്. കഴിഞ്ഞ വർഷം മാത്രം 25 പേരാണ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്ന് ബ്രിഡ്ജ് റെയിൽ ഫൗണ്ടേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. പാലം തുറന്ന 1937 മുതൽ ഇതുവരെ 2000 ഓളം ആത്മഹത്യകൾ ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണക്ക്.
1.7 മൈൽ ദൈർഘ്യമുള്ള പാലത്തിന്റെ ഇരുവശങ്ങളിലും 20 അടി വീതിയിൽ ഇരുമ്പ് മെഷ് നിർമിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എന്നിരുന്നാലും, ഈ വർഷം ജനുവരിയിൽ പൂർത്തീകരിക്കാൻ നിശ്ചയിച്ചിരുന്ന പദ്ധതി ഇപ്പോഴും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല, ഇതിന്റെ നിർമ്മാണച്ചെലവ് 137.26 ദശലക്ഷം യൂറോ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഏകദേശം 386.64 ദശലക്ഷം യൂറോയായി. 2018ലാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

More Stories
വൈറ്റ് ഹൗസ് അത്താഴ വിരുന്നിനിടയിൽ വെടിവെപ്പ് : ട്രംപ് പരിക്കില്ലാതെ രക്ഷപ്പെട്ടു
അമേരിക്കൻ സുപ്രീം കോടതി ട്രംപ് ചുമത്തിയ അടിയന്തര ടാരിഫുകൾ റദ്ദാക്കി
ഇന്ത്യക്കാർക്ക് തിരിച്ചടി: എച്ച്1ബി വിസ ഫീസ് ലക്ഷങ്ങൾ , യുഎസിൽ ജോലി സ്വപ്നം ഇനി വിദൂരം