കംലൂപ്സ് : 215 കുട്ടികളുടെ അവശിഷ്ടങ്ങൾ കംലൂപ്സിലെ ഒരു മുൻ റെസിഡൻഷ്യൽ സ്കൂളിന്റെ സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ ഇന്റീരിയറിലെ കംലൂപ്സ് നഗരത്തിന് സമീപം അവശിഷ്ടങ്ങൾ സ്ഥിരീകരിച്ചതായി അവർ പറയുന്നു.മുൻ കംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിലെ മൈതാനത്ത് നടത്തിയ സർവേയിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകളിൽ 215 കുട്ടികളുടെ അവശിഷ്ടങ്ങൾ ഈ സ്ഥലത്ത് കുഴിച്ചിട്ടിട്ടുണ്ടെന്ന് ടി-കെംലപ്സ് ടി സെക്വെപെംക് ഫസ്റ്റ് നേഷൻ അറിയിച്ചു.
കംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിൽ ഒരിക്കലും മനുഷ്യകുലത്തിനു ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.ഇതിലെ ഒരു മരണങ്ങൾ പോലും രേഖപ്പെടുത്താത്തതാണെന്ന് വിശ്വസിക്കപ്പെടുന്നു, എന്നിരുന്നാലും ഒരു പ്രാദേശിക മ്യൂസിയം ആർക്കൈവിസ്റ്റം റോയൽ ബ്രിട്ടീഷ് കൊളംബിയ മ്യൂസിയവുമായി ചേർന്ന് മരണത്തിന്റെ രേഖകൾ കണ്ടെത്താൻ കഴിയുമോ എന്ന് അറിയാൻ ഉള്ള വഴികൾ തേടുകയാണ് .
ഇതിൽ ചില കുട്ടികൾ മൂന്ന് വയസ്സ് വരെ പ്രായമുള്ളവരാണ്.ഒരു കാലത്ത് കാനഡയിലെ റെസിഡൻഷ്യൽ സ്കൂൾ സിസ്റ്റത്തിലെ ഏറ്റവും വലിയ സ്കൂളായിരുന്നു ഇത്.സൈറ്റ് തിരിച്ചറിയുന്നതിനുള്ള പ്രവർത്തനങ്ങൾ ഫസ്റ്റ് നേഷന്റെ ഭാഷാ സാംസ്കാരിക വകുപ്പാണ് ബ്രിട്ടീഷ് കൊളംബിയവിജ്ഞാന സൂക്ഷിപ്പുകാർക്കൊപ്പം നയിച്ചത്, സാംസ്കാരിക പ്രോട്ടോക്കോളുകൾക്ക് അനുസൃതമായാണ് ഈ പ്രവൃത്തി നടന്നതെന്ന് ഉറപ്പുവരുത്തി.

More Stories
പൗരത്വവേദിയിൽ ഗർബ നൃത്തം: സോഷ്യൽ മീഡിയയിൽ ചൂടേറിയചര്ച്ച
തൊഴിലാളികൾക്ക്ആശ്വാസം! കാനഡവർകേഴ്സ്ബെനിഫിറ്റ്ഉയരുന്നു
തിരക്കേറിയ വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവുമാണ് പ്രധാന കാരണം.